SignIn
Kerala Kaumudi Online
Thursday, 11 December 2025 12.40 AM IST

രാജ്യത്തെ 334 രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിലെ ആറ് പാർട്ടികൾ പുറത്ത്

Increase Font Size Decrease Font Size Print Page
election

ന്യൂഡൽഹി: ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള ഈ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവയാണ്. ഈ പാർട്ടികൾക്ക് ഭൗതികമായി ഓഫീസുകൾ സ്ഥാപിക്കാൻ കഴിയില്ല.

രാജ്യത്ത് ആകെ 2,854 രാഷ്ട്രീയ പാർട്ടികളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇപ്പോൾ 334 എണ്ണത്തിന്റെ അംഗീകാരം റദ്ദാക്കിയതോടെ 2520 എണ്ണം അവശേഷിക്കുന്നു. നിലവിൽ ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളാണുമുള്ളത്. രാഷ്ട്രീയ പാർട്ടികൾ ആറ് വർഷത്തിലൊരിക്കലെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മാനദണ്ഡമുണ്ട്. കൂടാതെ പാർട്ടികളുടെ പേരിലോ വിലാസത്തിലോ ഔദ്യോഗിക പദവികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ഉടൻ തന്നെ കമ്മീഷനെ അറിയിക്കുകയും വേണം.

അംഗീകാരം റദ്ദാക്കിയതിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുമുണ്ട്. ആർഎസ്‌പി (ബി), എൻഡിപി സെക്കുലർ എന്നിവയാണ് കേരളത്തിലേത്. ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), സിപിഎം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയാണ് ദേശീയ പാർട്ടികൾ.

TAGS: NEWS 360, NATIONAL, NATIONAL NEWS, KERALA, POLITICAL PARTY, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.