ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് ശക്തിപകരാൻ 83 തേജസ് വിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രമന്ത്രിസഭാ സമിതി അനുമതി നൽകി..ഇതിനായി 48000 കോടി രൂപയുടെ കരാറിനും സമിത അനുമതി നൽകിയിട്ടുണ്ട്..
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ് കരാർ.
കരാറിൽ 73 എൽ,സി.എ തേജസ് എം..കെ 1 എ യുദ്ധവിമാനങ്ങളും 10 എൽ.സി..എ തേജസ് എം.കെ 1 ട്രെയിനർ വിമാനങ്ങളുമാണ് ഉൾപ്പെടുന്നത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
ഈ കരാർ ഇന്ത്യൻ പ്രതിരോധ നിർമാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്റെ ഒരു ഗെയിം ചെയിഞ്ചറായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വരും വർഷങ്ങളിൽ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിർമിച്ച ജെറ്റുകൾ അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയിൽ ചേരാൻ ഒരുങ്ങുന്നത്.