റോം: വൻകുടൽ ശസ്ത്രക്രിയക്ക് വിധേയനായ സമയത്ത് ചിലർ തന്റെ മരണം ആഗ്രഹിച്ചിരുന്നെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. 12ന് സ്ലൊവാക്യൻ പുരോഹിതരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് മാർപാപ്പയുടെ വെളിപ്പെടുത്തൽ.
സംഭാഷണത്തിനിടെ സുഖമായിരിക്കുന്നുവോ എന്ന പുരോഹിതന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പലരും എന്റെ മരണം ആഗ്രഹിച്ചു. ആരോഗ്യനില ഗുരുതരമാണെന്ന് കരുതി കർദിനാൾമാർ പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ രഹസ്യയോഗം വരെ ചേർന്നു. ഈശ്വരാനുഗ്രഹത്താൽ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു - മാർപാപ്പ പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സമയത്ത് മാർപാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് ഒരു ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് പിന്നീട് മാർപാപ്പ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |