കോട്ടയം: 'ഗുലാബ് 'വീശിയടിച്ചതിന്റെ ആഘാതം മഴയായി ജില്ലയിലും. കാലവര്‍ഷക്കാലം അവസാനിക്കാന്‍ രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് മഴ ശക്തമായത്. ജില്ലയിൽ വ്യാപക നാശവും ഉണ്ടായി.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച മഴ 11 വരെ ശക്തമായി തുടര്‍ന്നു. പിന്നീട് ശക്തി കുറഞ്ഞെങ്കിലും മൂടിയ അന്തരീക്ഷമായിരുന്നു. ഇന്നലെ 75.5 മില്ലീമീറ്റര്‍ മഴ പെയ്തുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്. വൈക്കത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്: 89.4 മില്ലീമീറ്റര്‍, ഏറ്റവും കുറവ് കോട്ടയത്തും: 37.8 മില്ലീമീറ്റര്‍.
പുഴകളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കു കാരണമായി. മഴയ്‌ക്കൊപ്പം പുലര്‍ച്ചെ വീശിയടിച്ച കാറ്റ് നാശമുണ്ടാക്കി. മരം വീണ് അകലക്കുന്നം പാദുവ വെട്ടിക്കൊമ്പില്‍ ശ്രീമോന്റെ വീട് ഭാഗികമായി തകര്‍ന്നു. അതിരമ്പുഴ ഓട്ടക്കാഞ്ഞിരത്ത് സെബാസ്റ്റ്യന്റെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നു. രണ്ടു മുറികള്‍ക്കും നാശമുണ്ട്. സമീപത്തായി നിര്‍മാണം നടക്കുന്ന ചാരംകുളം ദേവസ്യയുടെ വീടിന്റെ കല്‍ക്കെട്ടും ഇടിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |