തിരുവനന്തപുരം: മൃതദേഹങ്ങൾ യഥാസമയം മോർച്ചറിയിലേക്ക് മാറ്റാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടാസ്‌ക് ടീമിനെ നിയോഗിച്ചു. നഴ്സിംഗ് സൂപ്രണ്ടിനാണ് ടീമിന്റെ ചുമതല. ടാസ്‌ക് ടീം കൃത്യമായി ജോലി നിർവഹിക്കുന്നുണ്ടോ എന്ന് നഴ്സിംഗ് സൂപ്രണ്ട് നിരീക്ഷിച്ചശേഷം എല്ലാ ദിവസവും ആശുപത്രി സൂപ്രണ്ടിന് റിപ്പോർട്ട് നൽകും. കൊവിഡ് രോഗികൾക്ക് ചികിത്സയും പരിചരണവും ഉറപ്പാക്കാൻ നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
കൊവിഡ് ബാധിച്ച 52കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റർ ചെയ്‌ത കേസിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആശുപത്രി അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |