കോഴിക്കോട്: മഴക്കെടുതിയിൽ നിന്ന് രക്ഷയൊരുക്കാൻ ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ സി.ഇ.എസ്.എസ് നടത്തിയ പഠനത്തിൽ 28 പ്രദേശങ്ങൾ ദുരന്ത സാദ്ധ്യതാ പട്ടികയിലാണ്. ജനങ്ങളോട് മാറി താമസിക്കാൻ സന്ദേശം നൽകാനും നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങൾ സന്ദർശിച്ച് മുന്നറിയിപ്പ് നൽകാൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി. പഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് അംഗങ്ങൾ വഴി മാറി താമസിക്കാൻ സൗകര്യം ഒരുക്കും. മാറ്റിപ്പാർപ്പിക്കാനാവശ്യമായ വാഹനങ്ങൾ, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, യന്ത്ര സാമഗ്രികൾ എന്നിവ പഞ്ചായത്ത് സെക്രട്ടറിമാർ സജ്ജീകരിക്കും. മഴ ആരംഭിച്ച് ഒരു മണിക്കൂറിനകം വില്ലേജ് ഓഫീസർമാർ മാറ്റിപ്പാർപ്പിക്കൽ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരന്ത സാദ്ധ്യതാ പ്രദേശങ്ങൾ
കോഴിക്കോട് താലൂക്ക്- ഊരാളിക്കുന്ന്, പൈക്കാടൻമല, കൊളക്കാടൻമല, മൈസൂർമല.
കൊയിലാണ്ടി താലൂക്ക് - കൂരാച്ചുണ്ട്.
താമരശ്ശേരി താലൂക്ക് - ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ, കണ്ണപ്പൻകുണ്ട്, മണൽവയൽ, കാക്കവയൽ, വായോറ മല, പനക്കച്ചാൽ, കൂമ്പാറ.
വടകര താലൂക്ക്- മുത്തുപ്ലാവ്, വട്ടിപ്പന, പൊയിലംചാൽ, ചൂരണി, ചൂരണി 2, കരിയാമുണ്ട, കരിങ്ങാട് മല. കണ്ടിവാതുക്കൽ, കൊരണമ്മൽ, തോട്ടക്കാട്, കരിപ്പമല, ആയോടുമല, ചിറ്റാരിമല, ആലിമൂല, അടുപ്പിൽ കോളനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |