സോൾ: ആദ്യത്തെ ആഭ്യന്തര ബഹിരാകാശ റോക്കറ്റായ 'നൂറി ' ദക്ഷിണകൊറിയ വിക്ഷേപിച്ചു.സിയോളിന് തെക്ക് 500 കിലോമീറ്റർ അകലെയുള്ള ഗോഹൂങ്ങിൽ നിന്നായിരുന്നു വീക്ഷേപണം.റോക്കറ്റിന്റെ യാത്ര വിജയകരമായിരുന്നെങ്കിലും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതായി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ അറിയിച്ചു.
നൂറിയ്ക്കായി 2 ട്രില്യൺ വോനാണ് ചെലവായത്. അതായത് 1.6 ബില്യൺ ഡോളർ.2027 ഓടെ നൂറിയുടെ നാല് വിക്ഷേപണങ്ങൾ കൂടി നടത്താൻ ദക്ഷിണ കൊറിയ പദ്ധതിയിടുന്നതായി വിക്ഷേപണത്തിന് മേൽനോട്ടം വഹിക്കുന്ന കൊറിയ എയ്‌റോസ്‌പേസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കി. 200 ടൺ ഭാരവും 47.2 മീറ്റർ നീളവുമുള്ള ആറ് ദ്രാവക ഇന്ധന എൻജിനുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. തുടരെത്തുടരെയുള്ള ആയുധ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയയുടെ ഭീഷണി അതിജീവിക്കാനാണ് ദക്ഷിണകൊറിയയുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |