അമ്പലപ്പുഴ: വെള്ളിയാഴ്ച കുറവൻതോട് ഭാഗത്ത് വച്ച് പുന്നപ്ര തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ പാലമൂട് വീട്ടിൽ അബ്ദുൽ ഹമീദിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ സമീറിനെ (35) ആക്രമിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ വലിയപറമ്പ് കോളനിയിൽ ഡപ്പി എന്ന് വിളിക്കുന്ന ഷിയാസ് (24) ,12-ാം വാർഡിൽ കാട്ടുപറമ്പ് വീട്ടിൽ ഫർസൽ (30)എന്നിവരെയാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാർ, പുന്നപ്ര സി.ഐ പ്രതാപ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഒളിവിൽപ്പോയ നീർക്കുന്നം സ്വദേശി അലിക്ക് (35) വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബിസിനസ് സംബന്ധമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു . കഴുത്തിന് പരിക്കേറ്റ സമീർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |