ട്വന്റി-20 ലോകപ്പിൽ നാളെ മുതൽ സെമി പോരാട്ടങ്ങൾക്ക് തുടക്കമാകും. നാളെ നടക്കുന്ന ആദ്യ ഫൈനലിൽ സൂപ്പർ 12 ഗ്രൂപ്പ് 1ലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡും തമ്മിൽ ഏുമുട്ടും. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാനും ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയയും തമ്മിലാണ് പോരാട്ടം. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ്.
സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും.
ഇംഗ്ലണ്ട് -
ന്യൂസിലൻഡ്
അബുദാബിയിലാണ് ഇംഗ്ലണ്ടും ന്യൂസിലൻഡുും തമ്മിലുള്ള പോരാട്ടം.
ഇംഗ്ലണ്ട് നിലവിൽ ഏകദിനത്തിലെ ലോകചാമ്പ്യൻമാരും ന്യൂസിലൻഡ് ടെസ്റ്റിലെ ലോകചാമ്പ്യൻമാരുമാണ്. 2019ലെ ഏകദിന ലോകകപ്പിൽ നാടകീയ ഫൈനലിൽ ന്യൂസിലൻഡിനെ കീഴടക്കിയാണ് ഇംഗ്ലണ്ട് കിരീടം നേടിയത്.
ഇരു ടീമും സൂപ്പർ 12ൽ നാല് മത്സരം വീതം ജയിച്ചാണ് അവസാന നാലിൽ ഇടം നേടിയത്.
കേൻ വില്യംസൺഫോമിലേക്ക് മടങ്ങിയെത്തിയത് ന്യൂസിലൻഡിന് പ്ലസ് പോയിന്റാണ്. ജോസൺ റോയിയുടെ അഭാവം തിരിച്ചടിയാണെങ്കിലും ജോസ് ബട്ട്ലറും മലനും മോയിൻ അലിയും ഉൾപ്പെടെ കളിയുടെ ഗതി തിരിക്കുന്ന താരങ്ങളുടെ സാന്നിധ്യം ഇംഗ്ലീഷ് പടയ്ക്ക് മുതൽക്കൂട്ടാണ്.
പാകിസ്ഥാൻ -
ആസ്ട്രേലിയ
വ്യാഴാഴ്ച ദുബായിലാണ് പാകിസ്ഥാനും ആസ്ട്രേലിയയും തമ്മിലുള്ള സെമി.
ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരവും തോൽക്കാതെ സമ്പൂർണ ജയവുമായാണ് പാകിസ്ഥാൻ സെമിക്ക് പാഡ് കെട്ടുന്നത്. മറുവശത്ത് ടൂർണമെന്റിന് മുമ്പ് മോശം ഫോമിലായിരുന്ന ആസ്ട്രേലിയ തകർപ്പൻ തിരിച്ചുവരവ് നടത്തി സൂപ്പർ 12ൽ ഗംഭീരപ്രകടനമാണ് പുറത്തെടുത്തത്.
ഐ.സി.സി ടൂർണമെന്റുകളിൽ നോക്കൗട്ട് മത്സരങ്ങളിൽ പാകിസ്ഥാൻ തങ്ങളുടെ മുന്നിൽ നിരവധി തവണ കാലിടറിയിട്ടുണ്ട് എന്നത് കംഗാരുക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
എന്നാൽ ദുബായിലെ സാഹചര്യവും താരങ്ങളുടെ ഫോമും പാകിസസ്ഥാന് പ്രതീക്ഷയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |