വാഷിംഗ്ടൺ : മുൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ പീഡനക്കേസ് പിൻവലിച്ച്
ടെലിവിഷൻ റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന സമ്മർ സെർവോസ്. 2017 ജനുവരിയിലാണ് പത്ത് വർഷം മുൻപ് ട്രംപ് തന്നെ കടന്നുപിടിക്കാനും ചുംബിക്കാനും ശ്രമിച്ചുവെന്ന് പരാതി നല്കിയത്. 2007ൽ ജോലി സംബന്ധമായ കാര്യം ചർച്ച ചെയ്യാൻ ലൊസാഞ്ചൽസിലെ ഹോട്ടലിൽ സെർവോസ് കാണാനെത്തിയപ്പോഴാണ് ട്രംപ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ന്യൂയോർക്ക് മൻഹട്ടൻ കോടതിയിലാണ് ഇവർ കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് കത്ത് നൽകിയത്. പരാതി പിൻവലിക്കാൻ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്ന് സെർവോസിന്റെ അഭിഭാഷക അറിയിച്ചു. 2016ൽ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പന്ത്രണ്ടോളം പേരാണ് ട്രംപിനെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്.
എന്നാൽ എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |