കൊച്ചി: മണ്ഡലകാലാരംഭത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി കന്നി ബസ് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് അയ്യപ്പന്മാരുമായി ഇന്നലെ ഉച്ചയ്ക്ക് സർവീസ് ആരംഭിച്ചു. രാവിലെ 11ന് ധൻബാദ് - ആലപ്പുഴ എക്‌സ്‌പ്രസിലെത്തിയ 30 ഓളം അയ്യപ്പന്മാരുമായാണ് ബസ് യാത്ര തിരിച്ചത്.
റിസർവ് ചെയ്തിരുന്ന അയ്യപ്പന്മാർക്കായി വൈകിട്ട് ആറു മണിയോടെ സ്‌പെഷൽ ബസ് എറണാകുളം ഡിപ്പോയിൽ നിന്ന് പുറപ്പെട്ടു. ദിവസേന രണ്ടു സർവീസുകൾ വീതം എറണാകുളം ഡിപ്പോയിൽ നിന്നുണ്ട്. ട്രെയിനിലെത്തുന്ന അന്യസംസ്ഥാനക്കാർക്ക് ഉൾപ്പെടെ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.
എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് എത്തുന്ന അന്യസംസ്ഥാന അയ്യപ്പന്മാർക്കായി കെ.എസ്.ആർ.ടി.സി സംയുക്തമായി ഫെസിലിറ്റേഷൻ സെന്റർ തുറന്നു. റെയിൽവേ ഏരിയാ മാനേജർ നിതിൻ നോബോർട്ട് ഉദ്ഘാടനം ചെയ്തു. ഡി.ടി.ഒ വി.എം. താജുദ്ദീൻ, എറണാകുളം ഡിപ്പോ ട്രാഫിക് കൺട്രോളിംഗ് ഇൻസ്‌പെക്ടർ എ.വി. ഉണ്ണികൃഷ്ണൻ, ഇൻസ്‌പെക്ടർ ഇൻ ചാർജ്ജ് കെ.പി. ജോസ്, എറണാകുളം ഡിപ്പോ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ആന്റണി ജോസഫ്, സ്റ്റേഷൻ മാസ്റ്റർ ബിനിൽ ആന്റണി, ഡിപ്പോ എൻജിനിയർ അബൂബക്കർ, റെയിൽവേ സ്‌റ്റേഷൻ മാനേജർ ബാലകൃഷ്ണ പണിക്കർ, കൊമേഴ്‌സ്യൽ സ്‌റ്റേഷൻ മാനേജർ ഗണേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |