ദുബായ്: തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ച് യു.എ.ഇ ഭരണകൂടം.
ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ അനുവദിക്കും. കാലാവധി കഴിയുമ്പോൾ നിർബന്ധിച്ച് മടക്കി അയയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ല. തൊഴിൽ കേസുകളെ ജുഡിഷ്യൽ ഫീസിൽ നിന്ന് ഒഴിവാക്കും.
അടുത്ത വർഷം ഫെബ്രുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ പറഞ്ഞു.
സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, രേഖകൾ അനധികൃതമായി കൈവശപ്പെടുത്തൽ എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കും. പ്രൊബേഷൻ കാലാവധി ആറുമാസത്തിൽ കൂടരുതെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നുണ്ട്.പാർട്ട് ടൈം ജീവനക്കാർക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |