SignIn
Kerala Kaumudi Online
Thursday, 19 September 2024 11.57 AM IST

മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന പൊലീസുദ്യോഗസ്ഥൻ വിവാദനായകൻ; ഉത്ര കേസിലും വീഴ്‌ച വരുത്തി, നടപടി നേരിട്ടത് രണ്ട് വട്ടം

Increase Font Size Decrease Font Size Print Page
police

കൊച്ചി: ആലുവയിൽ ജീവനൊടുക്കിയ മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന സി ഐ സുധീറിനെതിരെ മുമ്പും ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടുണ്ട്. ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുകൊന്നതാണെന്ന് തെളിയുന്ന ഘട്ടമെത്തിയപ്പോൾ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയിരുന്നു. പരാതിയായതോടെയാണ് ആലുവയിലേക്ക് സ്ഥലം മാറ്റിയത്. അതിന്റെ വകുപ്പുതല അന്വേഷണം ഈ മാസം 19നാണ് പൂർത്തിയായത്.

2020ൽ അഞ്ചലിൽ മരിച്ച ദമ്പതികളുടെ കേസിലും സുധീറിനെതിരെ കടുത്ത ആരോപണം ഉയർന്നിരുന്നു. മരിച്ചവരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാനായി സ്വന്തം വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അന്വേഷണം നേരിട്ടത്. അന്ന് അഞ്ചൽ സി ഐയായിരുന്നു സുധീർ. കൊല്ലം റൂറൽ എസ് പിയായിരുന്ന ഹരിശങ്കറാണ് പരാതി അന്വേഷിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. സുധീറിന്റെ ഭാഗത്ത് ഗുരുതര കൃത്യവിലോപം കണ്ടെത്തുകയും അച്ചടക്ക നടപടി വേണമെന്നുമായിരുന്നു ശുപാർശ.

പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ തന്നോടും പിതാവിനോടും സി ഐ വളരെ മോശമായി പെരുമാറിയെന്നാണ് മൊഫിയ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. സി ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. 'ആലുവ സി.ഐ. ഞങ്ങളോട് മോശമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോൾ താൻ തന്തയാണോടോ എന്നാണ് സി.ഐ. ചോദിച്ചത്. മരുമകന്റേയും അവരുടെ വീട്ടുകാരുടേയും മുന്നിൽവെച്ച് തന്നോടും മകളോടും മോശമായി സംസാരിച്ചു.' എന്ന് മൊഫിയയുടെ പിതാവ് ഇർഷാദും സുധീറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SUICIDE, POLICE, MOFIYA, FATHER, INVESTIGATION, UTHRA CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.