കൊച്ചി: ലോക കപ്പ് ഫുട്ബാൾ കാണാൻ ഖത്തറിലെത്തി ഖലീഫ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെത്താനുള്ള ബസാണാേ എന്ന് ഇംഗ്ളഷിൽ ചോദിച്ചാൽ, നമ്മളെയൊന്ന് നോക്കി പുഞ്ചിരിയോടെ ഡ്രൈവർ പച്ച മലയാളത്തിൽ പറയും, 'കേറിക്കോ മോനേ, എത്തിച്ചേക്കാം'!
2022 ലോക കപ്പ് കാണാനെത്തുന്ന ഫുട്ബാൾ ആരാധകർ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വളയം പിടിക്കുന്നത് രണ്ടായിരത്തോളം മലയാളികളാണ്.
ഫിഫക്കായി 3,000 ആഡംബര ബസുകളാണ് ഖത്തർ സജ്ജമാക്കുന്നത്. ഡ്രൈവിംഗ് സീറ്റിൽ ഇന്ത്യക്കാർ മതിയെന്നും അവരിൽ ബഹുഭൂരിപക്ഷവും മലയാളികൾ ആയിരിക്കണമെന്നും ഖത്തർ സർക്കാരിന് നിർബന്ധമുണ്ട്. മികച്ച ഡ്രൈവർമാരെ തേടി കൊച്ചിയിലെത്തിയ സംഘം ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി.സി.സി) അംഗീകരിച്ച രീതിയിൽ ടെസ്റ്റ് നടത്തി മിടുക്കൻമാരെ ഏറക്കുറെ തിരഞ്ഞെടുത്തു. നാളെ ടെസ്റ്റ് പൂർത്തിയാകും.
ഖത്തർ ട്രാഫിക്ക് വിഭാഗം ഉദ്യോഗസ്ഥർ, പൊലീസ്, സംസ്ഥാന ട്രാഫിക് പൊലീസ് എന്നിവരാണ് ടെസ്റ്റിന് നേതൃത്വം നൽകുന്നത്.
തുണച്ചത് ഇംഗ്ളീഷും
ഡ്രൈവിംഗ് മിടുക്കും
എക്സിറ്റ് അടിച്ചാലും ജോലി
ഒന്നരവർഷത്തെ കരാർ വ്യവസ്ഥയിലാണ് ജോലി. സർക്കാർ നിരക്കിലാണ് ശമ്പളമെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല. ഒന്നരവർഷത്തിന് ശേഷം എക്സിറ്റ് അടിച്ച് ഖത്തറിൽ മറ്റൊരു ജോലിക്ക് കയറാം.
സ്കാനിയടക്കം ബസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |