കൊച്ചി: രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞമാസമുണ്ടായ വർദ്ധന 70.46 ശതമാനം. 2020 ഒക്‌ടോബറിലെ 52.71 ലക്ഷത്തിൽ നിന്ന് 89.85 ലക്ഷത്തിലേക്കാണ് കഴിഞ്ഞമാസം യാത്രക്കാരുടെ എണ്ണമുയർന്നതെന്ന് ഡി.ജി.സി.എ (ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ) വ്യക്തമാക്കി.
2020 ഏപ്രിൽ-മേയ് കാലയളവിൽ കൊവിഡ് പ്രതിസന്ധിമൂലം ഇന്ത്യയിൽ ആഭ്യന്തര-അന്താരാഷ്‌ട്ര വ്യോമഗതാഗതം ഉണ്ടായിരുന്നില്ല. തുടർന്ന്, ഘട്ടംഘട്ടമായാണ് സർവീസുകൾ പുനരാരംഭിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി യാത്രക്കാരുടെ വളർച്ചാനിരക്ക് 'വലിയ സംഖ്യ"യായി കാണുന്നതിന് കാരണവും ഇതാണ്.
ഇൻഡിഗോയാണ് താരം
കഴിഞ്ഞമാസത്തെ ആഭ്യന്തര യാത്രക്കാരിൽ 48.07 ലക്ഷം പേരും (53.5 ശതമാനം) പറന്നത് ഇൻഡിഗോയിലാണ്. ടാറ്റാ ഗ്രൂപ്പിന്റെ സ്വന്തമാകുന്ന എയർ ഇന്ത്യയിൽ പറന്നത് 10.61 ലക്ഷം പേർ (11.8 ശതമാനം). ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളായ വിസ്‌താരയിൽ 6.96 ലക്ഷം പേരും (7.8 ശതമാനം) എയർ ഏഷ്യ ഇന്ത്യയിൽ 5.72 ലക്ഷം പേരും (6.4 ശതമാനം) പറന്നു.
സ്‌പൈസ് ജെറ്റിലെ യാത്രക്കാർ 8.10 ലക്ഷമായിരുന്നു (9 ശതമാനം). ഗോഫസ്‌റ്റിൽ (പഴയ ഗോ എയർ) 8.84 ലക്ഷം പേർ പറന്നു (9.8 ശതമാനം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |