ഒല്ലൂർ: പുത്തൂർ സെന്ററിൽ ചാരായ കച്ചവടം നടത്തിവന്നിരുന്ന പൊന്നുക്കര ശാന്തിനഗർ സ്വദേശി കിളവൻ പറമ്പിൽ ബിജു(45) അറസ്റ്റിൽ. ഇയാളിൽ നിന്ന് രണ്ടര ലിറ്റർ ചാരായവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലിറ്ററിന് 700 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. ഇയാൾക്ക് ചാരായം എത്തിച്ച് കൊടുത്തിരുന്ന പൊന്നൂക്കര സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കിഴക്കുംപാടത്ത് ജിത്തു എന്ന പുള്ളി ജിതിൻ (24) എന്നയാൾക്കെതിരെയും കേസെടുത്തു. പുത്തൂർ പൊന്നുക്കര പ്രദേശത്ത് ചാരായം, കഞ്ചാവ് എന്നിവ മൊത്തവിതരണം നടത്തിവന്നിരുന്നയാളാണ് ജിതിൻ.
പുത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലും ഓട്ടോറിക്ഷ കത്തിച്ച കേസുകളിലും ജിതിൻ പ്രതിയാണ്. പ്രിവന്റീവ് ഓഫീസർ എൻ.യു. ശിവൻ, എൻ.ആർ. രാജു, വിശാൽ , ജോസഫ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |