റോം: ആമസോണിന് 1.28 ബില്യൺ ഡോളർ പിഴ ചുമത്തി ഇറ്റലി. ഓൺലൈൻ വ്യാപാര രംഗത്തുള്ള മറ്റ് കമ്പനികളെ തകർക്കാനായി കമ്പനിയുടെ ലോജിസ്റ്റിക് സേവനങ്ങൾ ഉപയോഗിക്കുന്ന മൂന്നാം കക്ഷി വിൽപ്പനക്കാരെ ഉപയോഗിച്ചുവെന്ന കേസിലാണ് നടപടി. കുറ്റം തെളിഞ്ഞതോടെ ഇറ്റലിയിലെ ആന്റി ട്രസ്റ്റ് റെഗുലേറ്ററാണ് കമ്പനിക്ക് ഭീമമായ തുക പിഴയിട്ടത്. ആമസോണിനും മറ്റ് വൻകിട ടെക് കമ്പനികൾക്കുമെതിരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ആന്റിട്രസ്റ്റ് എൻഫോഴ്സ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. സമാന ആരോപണത്തിൽ മറ്റ് രാജ്യങ്ങളും ആമസോണിനെതിരെ നിയമ നടപടിക്ക് നടപടിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം ആന്റി ട്രസ്റ്റ് റെഗുലേറ്റർ പിഴ ചുമത്തിയതിനെതിരെ അപ്പീൽ പോകുമെന്ന് ആമസോൺ ഇറ്റലി വിഭാഗം പ്രതിനിധികൾ അറിയിച്ചു. ഇറ്റലിയിൽ കീഴ്ക്കോടതി ശിക്ഷ വിധിച്ചാൽ കമ്പനിക്ക് വീണ്ടും ഉയർന്ന കോടതിയിൽ അപ്പീൽ നൽകാം.ചെറുകിട എതിരാളികളെ തകർക്കാൻ ആമസോൺ ശ്രമിക്കുന്നതായി ഇതിനു മുൻപും പല തവണ വിമർശനമുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |