SignIn
Kerala Kaumudi Online
Thursday, 19 September 2024 1.02 AM IST

കൊവിഡ് ധനസഹായം മരണ സർട്ടിഫിക്കറ്റിന്റെ 'അംഗീകാരം' തലവേദന

Increase Font Size Decrease Font Size Print Page
t

 യഥാർത്ഥ ആശ്രിതരെ കണ്ടെത്താൻ പ്രാദേശിക ക്യാമ്പുകൾ

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായത്തിന് അപേക്ഷകർ കുറയാൻ കാരണം ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) അംഗീകരിച്ച മരണസർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിലുള്ള കാലതാമസം. അവകാശികൾക്ക് 50,000 രൂപയും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രതിമാസം 5000 രൂപ വീതം 3 വർഷത്തേക്ക് ലഭിക്കുന്നതുമായ പദ്ധതിയിൽ ഉൾപ്പെടാൻ നിരവധിപേർ കാത്തുനിൽപ്പുണ്ടെങ്കിലും ഉദ്യോഗസ്ഥർ കൃത്യമായി സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കുന്നില്ല.

ആശ്രിതരെ കണ്ടെത്താനും അവരെ സഹായിക്കാനുമായി താലൂക്ക്, വില്ലേജ് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും വാർഡ്‌ ജനപ്രതിനിധികളുടെ സഹായത്തോടെ അപേക്ഷകൾ വേഗത്തിലാക്കാനും ലാൻഡ് റവന്യു കമ്മിഷണർ കളക്ടർക്ക് നിർദേശം നൽകി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിത ധനസഹായം അതിവേഗം നൽകുമെന്നും അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കാൻ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ താലൂക്കുകളിലും വില്ലേജുകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.

# ഇഴഞ്ഞു വലി​ഞ്ഞ് ഉദ്യോഗസ്ഥർ

ഐ.സി.എം.ആർ സർട്ടിഫിക്കറ്റി​നായി അപേക്ഷകൻ അപ്പീൽ അഭ്യർത്ഥന നൽകുമ്പോൾ പരിശോധനയ്ക്കായി​ മരണം സ്ഥിരീകരിച്ച സ്ഥാപനത്തിലേക്ക് അയക്കുകയാണ് പതിവ്. ശേഷം അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ പരിശോധന സമിതിക്ക് (സി.ഡി.എ.സി) കൈമാറും. എന്നാൽ പലപ്പോഴും ഇവ മരണം സ്ഥിരീകരിച്ച സ്ഥാപനത്തിലെത്താൻ വൈകുന്നതിനാൽ സി.ഡി.എ.സിയുടെ അംഗീകാരവും നീളും. ഇതൊക്കെത്തന്നെയാണ് അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണം.

# ഒരു അപേക്ഷകന്റെ അവസ്ഥ

മയ്യനാട് സ്വദേശിയായ വ്യക്തി ജൂൺ ആദ്യവാരം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സെപ്തംബറിൽ കൊവിഡ് മരണ സർട്ടിഫിക്കറ്റിനായി ബന്ധുക്കൾ തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ നൽകിയെങ്കിലും ലിസ്റ്റിൽ ഇടം നേടിയില്ല. ഡിസംബർ 12ന് ഇറങ്ങിയ ലിസ്റ്റിലും പേരുവിവരം ലഭ്യമാവാതിരുന്നപ്പോൾ സാങ്കേതിക വിഷയത്തിന്റെ പേരിൽ അധികൃതർ കൈമലർത്തുകയായിരുന്നു. അത് ചോദ്യം ചെയ്തതിനെ തുടർന്ന് ഫെബ്രുവരി ആദ്യവാരം സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്ന അറിയിപ്പാണ് ലഭിച്ചത്. ഇതുപോലെ അധികൃതരുടെ അനാസ്ഥ മൂലം ആയിരക്കണക്കിന് പേർ സംസ്ഥാനത്ത് വലയുന്നുണ്ടെന്നാണ് ഐ.സി.എം.ആറിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്.

# കൊവിഡ് ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ

 https://covid19.kerala.gov.in/deathinfo എന്ന സൈറ്റിൽ, സർട്ടിഫിക്കറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കാം

 വിവരങ്ങൾ കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ലിസ്റ്റിൽ കണ്ടെത്തിയില്ലെങ്കിൽ അപ്പീൽ ബട്ടൺ ക്ലിക്ക് ചെയ്യുക

 അപ്പീൽ അഭ്യർത്ഥന പരിശോധനയ്ക്കായി​ മരണം 'സ്ഥിരീകരിച്ച' സ്ഥാപനത്തിലേക്ക് അയയ്ക്കും

 അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ പരിശോധന സമിതിക്ക് (സി.ഡി.എ.സി) കൈമാറും

 അഭ്യർത്ഥന അവലോകനം ചെയ്ത് അംഗീകാരത്തിന് ശേഷം സർട്ടിഫിക്ക​റ്റ് വിതരണം ചെയ്യും

 സർട്ടിഫിക്ക​റ്റ് ഫോർമാ​റ്റിനായി 'ഐ.സി.എം.ആർ സർട്ടിഫിക്കറ്റ് റിക്വസ്റ്റ്' ഓപ്ഷൻ ഉപയോഗിക്കുക

.........................

 ജില്ലയിൽ കൊവിഡ് മരണം: 4,338

 ഐ.സി.എം.ആർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചവർ: 3786

 ലഭിച്ചവർ: 1770

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.