SignIn
Kerala Kaumudi Online
Thursday, 19 September 2024 9.36 AM IST

കനത്ത വേനലിൽ കളം പിടിച്ച് പഴം വിപണി

Increase Font Size Decrease Font Size Print Page
pazham

കോട്ടയം : വേനൽ അല്ലേ,​ ശരീരമൊന്ന് തണുപ്പിക്കാം. അപ്പോൾ ഏതാണ് ബെസ്റ്റ് ? സംശയിക്കേണ്ട പഴങ്ങൾ തന്നെ. കനത്ത ചൂട് കാരണം നാട്ടിലെ പച്ചപ്പൊക്കെ പോയെങ്കിലും പച്ചപിടിച്ചത് പഴം വിപണിയാണ്. വിവിധ തരം പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഓറഞ്ചും മുന്തിരിയും തണ്ണിമത്തനുമൊക്കെയായി വഴിയോര കച്ചവടമുൾപ്പെടെ മൊത്തക്കച്ചവടവും ഈ വേനലിൽ കുതിപ്പ് തുടരുകയാണ്. ശീതളപാനീയങ്ങൾക്കും ആവശ്യക്കാർ വർദ്ധിച്ചു തുടങ്ങി. പുതുഉപജീവനമാർഗമായി നിരവധിപ്പേരാണ് പഴംവിപണിയിലേക്ക് തിരിഞ്ഞത്. ശരീരത്തിലെ ജലാംശം നിലനിറുത്തുന്നതിനായി ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി, ആപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറിയത്. കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവയ്ക്കും ഡിമാൻഡ് വർദ്ധിച്ചു.

വിലയും കുതിക്കുന്നു

ഒരു മാസം മുൻപ് വിലകുറഞ്ഞു നിന്നിരുന്ന പല പഴങ്ങൾക്കും വില വർദ്ധിച്ചു. 50 രൂപയുണ്ടായിരുന്ന ഓറഞ്ചിന് 70 രൂപയാണ് ഇപ്പോൾ വില. മുന്തിരി റോസ് 80, സീഡ്‌ലെസ്സ് 120 രൂപയാണ് വില. തണ്ണിമത്തന് 55 രൂപയാണ്. ആപ്പിൾ 120, അമരി ആപ്പിൾ 140, ഡൽഹി ആപ്പിൾ 120, അനാർ 160, പൈനാപ്പിൾ 40 എന്നിങ്ങനെ മറ്റ് പഴങ്ങളുടെ വില. ഇറക്കുമതി ചെയ്യുന്ന ആപ്പിളുകൾക്ക് 240 മുതൽ 280 രൂപ വരെയാണ് വില. കരിക്കിന് 50, കരിമ്പ് ജ്യൂസ് 40, സർബത്ത് 20 എന്നിങ്ങനെയാണ് പാനീയങ്ങളുടെ വില.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.