ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പഞ്ചാബിൽ വ്യാപക ഈ ഡി റെയ്ഡ്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ മൊഹാലിയിലെ വസതിയിൽ ഉൾപ്പെടെ ഇന്ന് രാവിലെ റെയ്ഡ് നടന്നു. അനധികൃത മണൽ ഖനന കമ്പനികൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തുകയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം കേസെടുക്കുകയും ചെയ്ത് വരികയാണ്. എന്നാൽ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം തങ്ങളുടെ എതിരാളികളെ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു. എല്ലാ കോൺഗ്രസ് എംഎൽഎമാരും അനധികൃത മണൽക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |