പാട്‌ന: രാജ്യത്ത് കൊവിഡ്, ഒമിക്രോൺ കേസുകൾ അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുന്നതിനോട് ജനങ്ങൾക്കുള്ള വിമുഖത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വാക്സിൻ നൽകാനെത്തുന്ന ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന വാർത്തകൾ ഇപ്പോഴും പല ഭാഗത്തുനിന്നും പുറത്തുവരാറുണ്ട്. കഴിഞ്ഞ ദിവസം ബീഹാറിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു.
കൊവിഡ് വാക്സിൻ നൽകാനെത്തിയ ആരോഗ്യ പ്രവർത്തകനെ ബീഹാറിലെ ഒരു തൊഴിലാളി ആക്രമിക്കുന്ന ദൃശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇയാൾ ആരോഗ്യ പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. താൻ വാക്സിൻ സ്വീകരിക്കില്ലെന്നും ഇയാൾ നിരന്തരം പറയുന്നുണ്ട്. എന്നാൽ ഒടുവിൽ ആരോഗ്യപ്രവർത്തകർ ഇയാളെ അനുനയിപ്പിച്ച് വാക്സിൻ സ്വീകരിപ്പിക്കുകയായിരുന്നു.
#WATCH Boatman refuses to take vaccine, mishandles a health care worker
— ANI (@ANI) January 20, 2022
He was apprehensive initially but was convinced eventually to take vaccine. In another instance,a man climbed tree but took the vaccine eventually: Atul Dubey,Block Dev Officer,Reoti
(Source: Viral video) pic.twitter.com/fVk5BGbP46
ബീഹാറിലെ ബല്ലിയയിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ വാക്സിൻ നൽകുന്നതിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾ മരത്തിൽ കയറുന്നതും കാണാം. ആരോഗ്യ പ്രവർത്തകർ ഇയാളോട് താഴെ ഇറങ്ങിവരാനും വാക്സിൻ സ്വീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാലൊടുവിൽ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ഇയാൾ വാക്സിൻ സ്വീകരിക്കുകയായിരുന്നു.
#WATCH | Ballia, Bihar: Atul Dubey, Block Development Officer, Reoti says, "A man climbed a tree as he didn't want to take the vaccine, but agreed to take the jab after he was convinced by our team."
— ANI (@ANI) January 20, 2022
(Source: Viral Video) pic.twitter.com/aI054zh9Y4
ഇന്ത്യയ്ക്ക് പുറമേ മറ്റ് പല രാജ്യങ്ങളും ഇത്തരത്തിൽ ജനങ്ങളുടെ പക്ഷത്ത് നിന്ന് വാക്സിൻ സ്വീകരിക്കുന്നതിനുള്ള വിമുഖത നേരിടുന്നുണ്ട്. കൊവിഡിനെ തുരത്താൻ വാക്സിൻ സ്വീകരിക്കുന്നതാണ് ഏറ്റവും മികച്ച മാർഗമെന്ന് പല പഠനങ്ങളും തെളിയിച്ചു കഴിഞ്ഞു. രാജ്യത്തുടനീളം വാക്സിൻ സ്വീകിക്കുന്നതിന്റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി ബോധവത്കരണ പരിപാടികളും പ്രചാരണങ്ങളും പരസ്യങ്ങളും അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും പലരും ഇതിനോട് പ്രതികൂലമായ പ്രതികരണമാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |