മനുഷ്യാവകാശകമ്മിഷൻ ഉത്തരവ് എ പാരഡൈസ് ഫോർ ഡൈയിംഗ് എന്ന ഡോക്യുമെന്ററി കണ്ട് സ്വമേധയാ എടുത്ത കേസിൽ
കാസർകോട് :ബോവിക്കാനം മുളിയാറിൽ താമസിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതരായ മണികണ്ഠനും സഹോദരൻ സുജിത്തിനും പ്രതിമാസ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പെൻഷന് പുറമേ സuജന്യ ചികിത്സയും ചികിത്സക്ക് യാത്രാ സuജന്യ ചികിത്സയും ചികിത്സക്ക് യാത്രാസuജന്യവും സuജന്യ റേഷനും വൈദ്യുതി നിരക്കിൽ ഇളവും ഇവർക്ക് നൽകുന്നതായും കളക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുളിയാറിലെ ലക്ഷ്മിയുടെ മക്കളായ ഇരുവർക്കും എൻഡോസൾഫാൻ സഹായം നൽകണമെന്ന കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രൊഫ. എം.എ. റഹ്മാൻ സംവിധാനം ചെയ്ത് യൂട്യൂബിൽ സംപ്രേഷണം ചെയ്ത എ പാരഡൈസ് ഫോർ ഡൈയിംഗ് എന്ന ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്താണ് ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയത്.
പൂർണമായും കിടപ്പിലായവർ, മാനസിക വൈകല്യം നേരിടുന്നവർ, ശാരീരിക വൈകല്യം നേരിടുന്നവർ, രോഗികൾ, മറ്റ് വിഭാഗത്തിൽപ്പെട്ടവർ എന്നിങ്ങനെ എൻഡോസൾഫാൻ ബാധിതരെ അഞ്ചായി തരം തിരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.കളക്ടറേറ്റിലെ രേഖകളിൽ നടത്തിയ പരിശോധനയിൽ ലക്ഷ്മിയുടെ മക്കൾ 469, 470 ഒ.പി. നമ്പരുകളിലായി രജിസ്റ്റർ ചെയ്യപ്പെട്ടവരാണ്. മറ്റ് വിഭാഗത്തിൽപ്പെട്ടവർ എന്ന വിഭാഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് നഷ്ടപരിഹാര ധനസഹായം നൽകാൻ നിലവിൽ ഉത്തരവില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |