കൊല്ലങ്കോട്: പറമ്പിക്കുളം തേക്കടി ഫോറസ്റ്റ് ഓഫീസിന്റെ സമീപത്തെ ഒറവൻപാടി മുപ്പത് ഏക്കർ കോളനിയിൽ കലമാനിനെ വേട്ടയാടികൊന്ന് കറിവെച്ച് കഴിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. മുപ്പതേക്കർ കോളനിയിലെ വിഷ്ണു (22), ഒറവൻപാടി കോളനിയിലെ മണികണ്ഠൻ (47), ബൈജു (44) എന്നിവരെയാണ് വനംവകുപ്പ് ജീവനക്കാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഫീൽഡിൽ ജോലിചെയ്യുന്നതിനിടെ ഇതുവഴി കടന്നുപോയ മുപ്പത് ഏക്കർ കോളനിയിലെ വിഷ്ണുവിനെ സംശയാസ്പതമായി പരിശോധിച്ചപ്പോഴാണ് ഉണക്കിയ മാനിറച്ചി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ബൈജു, മണികണ്ഠൻ (47) എന്നിവർ ചേർന്ന് ഞായറാഴ്ച വേട്ടപടിയെ ഉപയോഗിച്ച് കലമാനിനെ കൊന്നതെന്ന് കണ്ടെത്തിയത്. സംഘത്തിൽ രണ്ടുപേർ കൂടിയുള്ളതായി സൂചനയുണ്ട്.
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എം.മാത്യൂ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എസ്.സുൽഫീക്കർ, വി.മോഹനൻ, ബീറ്റ് ഫോറസ്റ്റർമാരായ കെ മധു, സതീഷ്, വാച്ചർ രവി എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ഇവരെ പിടികൂടിയത്. ചിറ്റൂർ കോടതിയിൽ ഹാജറാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |