വെഞ്ഞാറമൂട്: വേനൽക്കാലത്ത് റോഡരികിൽ പ്രത്യക്ഷപ്പെടാറുള്ള മാങ്ങകളായ അൽഫോൺസയും കിളിച്ചുണ്ടനും കോട്ടുകോണവും മൂവാണ്ടനും കർപ്പൂരവും നീലനും ഒന്നും ഇപ്പോൾ കാണാനേയില്ല. ഉള്ളതിനാകട്ടെ തീ വിലയും. മാങ്ങയ്ക്ക് മാത്രമല്ല പഴവർഗ്ഗങ്ങളുടെയൊക്കെ സ്ഥിതി ഇതുതന്നെ. കത്തുന്ന വേനലിൽ നാടാകെ വെന്തുരുകുമ്പോൾ പഴങ്ങൾക്കും ജ്യൂസിനും വില കുതിച്ചുയരുന്നു. വിവിധ ഇനം പഴവർഗങ്ങൾക്ക് ഇരട്ടിയോളമാണ് രണ്ടാഴ്ചയ്ക്കുള്ളിൽ വില വർദ്ധിച്ചത്.
30രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് 60 രൂപയായി. പൈനാപ്പിളിനും വില ഇരട്ടിയിലധികമായി. ഓറഞ്ച്, മുന്തിരി, ആപ്പിൾ എന്നിവയുടെ വിലയും കുത്തനെ ഉയർന്നു. പഴങ്ങൾക്ക് വില വർദ്ധിച്ചതോടെ കടകളിൽ ജ്യൂസിനും വില കൂടി. അഞ്ചുകിലോ തണ്ണിമത്തന് 100രൂപ മാത്രമാണ് വിലയെങ്കിൽ കടകളിൽ ഒരു ഗ്ളാസ് തണ്ണിമത്തൻ ജ്യൂസിന് ഈടാക്കുന്നത് 20 മുതൽ 25 രൂപവരെയാണ്.
ഒപ്പം വ്യാജനും
വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്. ചീഞ്ഞ പഴങ്ങളും എസൻസും ചേർത്താണ് ജ്യൂസ് തയ്യാറാക്കുന്നതെന്നും ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഇത്തരം കടകളിൽ ഉപയോഗിക്കുന്നതെന്നുമാണ് ആരോഗ്യവകുപ്പിന് ലഭിച്ച പരാതി. കമ്പനികളുടെ ബ്രാൻഡിലുള്ള ശീതളപാനീയങ്ങളുടെ വ്യാജനും വിപണിയിലുണ്ട്. ആരോഗ്യ വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും ആവശ്യമുയരുന്നു.
വഴിയോരക്കച്ചവടവും ഉഷാർ
ചൂട് കടുത്തതോടെ വഴിയോരങ്ങളിൽ ശീതളപാനീയ കടകളുയർന്നു
തണ്ണിമത്തൻ ജ്യൂസ്, കുലുക്കി സർബത്ത് കടകളാണ് അധികവും
സംഭാരം വില്പനയും വഴിയോരങ്ങളിൽ വ്യാപകമായി
പഴങ്ങളുടെ വില (കിലോഗ്രാമിന് )(ഇപ്പോൾ , രണ്ടാഴ്ച മുമ്പ്)
സാദാ തണ്ണിമത്തൻ............ 15-25
കിരൺ................................... 20_25
മഞ്ഞതണ്ണിമത്തൻ...............₹35-25
പൊട്ടുവെള്ളരി .............₹60-70
ഓറഞ്ച്...............₹120-80
ആപ്പിൾ...............₹200-160
ഷമാം............₹35-30
ഏത്തപ്പഴം.............₹ 50-38
ഞാലിപ്പൂവൻ......... 35-60
പൈനാപ്പിൾ..............₹80-30
മുന്തിരി(പച്ച)......₹120-100
ജ്യൂസ് നിരക്ക് (ഒരു ഗ്ളാസിന്)പൊട്ടുവെള്ളരി.......... ₹30
തണ്ണിമത്തൻ............₹15-20
മിക്‌സഡ് ഫ്രൂട്‌സ് .........₹50
ഫ്രഷ് ജൂസ് (ഓറഞ്ച്,ആപ്പിൾ, പൈനാപ്പിൾ,മുന്തിരി,ഷമാം).................₹ 40.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |