ന്യൂഡൽഹി: ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം തുടരാൻ പ്രത്യേക നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. റഷ്യയും യുക്രെയിനും തമ്മിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനുള്ള അടിസ്ഥാന സൗകര്യവും അക്കാഡമിക് സാഹചര്യവുമൊരുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി അഭിഭാഷക അരുണ ഗുപ്ത സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേന്ദ്ര സർക്കാർ വിഷയം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |