ന്യൂഡൽഹി : ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ ഡൽഹിയിൽ നാൽപ്പതുകാരൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്ലി മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ജഹാംഗിർപുരിയിൽ താമസിക്കുന്ന ചിനു എന്നു വിളിക്കുന്ന കമൽ മൽഹോത്രയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ സഹോദരിയായ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്ത് രാജു ഒളിവിലാണ്.
മാനസിക വൈകല്യമുള്ള മകളേയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ഇരുവരും ചേർന്ന് പീഡിപ്പിച്ചതായി കുട്ടികളുടെ അമ്മയാണ് പൊലീസിൽ പരായി നല്കിയത്. ഇവർ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ കണ്ടില്ല. വീടിന് സമീപം കരച്ചിൽ കേട്ട് ഓടിച്ചെന്നപ്പോൾ പ്രതികൾ പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് കുട്ടികളുടെ അമ്മ മൊഴി നല്കി. തുടർന്ന് ഒളിവിൽ പോയ ചിനുവിനെ സമയ്പുർ ബദ്ലി മെട്രോ സ്റ്റേഷനു സമീപത്തു നിന്ന് പിടികൂടി. പൊലീസിന് നേരെ വെടിവയ്ച്ച ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ് ബ്രിജേന്ദ്ര കുമാർ യാദവ് പറഞ്ഞു.രാജുവിന് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |