ബീജംഗ്: ചൈനയിലെ ഹാങ്ഷുവിൽ ഈ മാസം സെപ്തംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. ചൈനയിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നതിനാലാണ് ഏഷ്യൻ ഗെയിംസ് നീട്ടിവയ്ക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒളിമ്പിക് കൗൺസിൽ ഓഫ് എഷ്യയുടെ (ഒ.സി.എ ) വെബ്സൈറ്റിലാണ് ഏഷ്യൻ ഗെയിംസ് നീട്ടിവയ്ക്കുകയാണെന്നുള്ള അറിയിപ്പ് വന്നത്.എന്നാൽ നീട്ടിവയ്ക്കനുള്ള കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ഉസ്ബക്കിസ്ഥാനിലെ താഷ്കന്റിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലാണ് നിലവിലെ സാഹചര്യത്തിൽ സെപ്തംബർ 10 മുതൽ 25വരെ ഹാങ്ഷുവിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഷ്യൻ ഗെയിംസ് നീട്ടിവയ്ക്കുുന്നതാണ് നല്ലതെന്ന തീരുമാനമുണ്ടായത്.
ചൈനീസ് ഒളിമ്പിക് കമ്മിറ്റി,ഹാങ്ഷു ഏഷ്യൻ ഗെയിംസ് ഓർഗനൈസേഷൻ കമ്മിറ്റി എന്നിവയിലെ പ്രതിനിധികളുമായി ഒ.സി.എ എക്സിക്യൂട്ടിവ് വിശദമായ ചർച്ച നടത്തിയിരുന്നു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. ഇത്തവണ 61 ഇനങ്ങളിലായി 11000ത്തോളം താരങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിൽ ഷിൻജിയാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഹാങ്ഷു. നിലവിൽ ഷിൻജിയാനിൽ 3124പേർ കൊവിഡ് ബാധിതരാണെന്നാണ് റിപ്പോട്ടുകൾ.
ചൈനയിലെ ഷാന്തോയിൽ ഡിസംബർ 20 മുതൽ 28വരെ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാമത് ഏഷ്യൻ ഗെയിംസ് റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |