ആഗ്ര : നാലാം വിവാഹത്തിന് ഭർത്താവ് തയ്യാറെടുക്കുന്നതായി ഭാര്യമാരുടെ പരാതി. ആഗ്രയിലെ ഷാഗഞ്ച് നിവാസിയായ അദ്ധ്യാപകനായ ഭർത്താവിനെതിരെയാണ് യുവതികൾ പരാതി നൽകിയത്. ജയ്പൂരിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ അദ്ധ്യാപകനായ തങ്ങളുടെ ഭർത്താവ് കുഞ്ഞുങ്ങളില്ലെന്ന കാരണത്താൽ വീണ്ടും വിവാഹിതനാവാൻ ശ്രമിക്കുന്നു എന്നാണ് പരാതിയിലുള്ളത്.
ഇരുപത് വർഷം മുൻപാണ് അദ്ധ്യാപകൻ വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധത്തിൽ കുട്ടികൾ ഉണ്ടാവാത്തതിനാൽ ആദ്യ ഭാര്യ തന്റെ സഹോദരിയുമായി ഇയാളുടെ വിവാഹം നടത്തിക്കൊടുത്തു. ഈ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാത്തതിനെ തുടർന്ന് ആദ്യ ഭാര്യ ബന്ധമൊഴിഞ്ഞു. തുടർന്ന് മൂന്നാമതും വിവാഹിതനാവാൻ കൊതിച്ച അദ്ധ്യാപകൻ കുട്ടികൾക്ക് വേണ്ടി മൂന്നാമതും വിവാഹം കഴിക്കണമെന്ന് നിരന്തരം ഭാര്യയോട് പറഞ്ഞ് സമ്മതം നേടുകയായിരുന്നു. എന്നാൽ പിന്നീട് രണ്ട് ഭാര്യമാരും ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവർക്ക് മാതാവാകാൻ തടസമൊന്നും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കുട്ടികളില്ലെന്ന കാരണത്താൽ നാലാം വിവാഹം കഴിക്കാൻ വീണ്ടും അദ്ധ്യാപകൻ തീരുമാനിക്കുകയായിരുന്നു. മേയ് 12ന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതോടെ പരാതിയുമായി ഭാര്യമാർ ഫാമിലി കൗൺസിലിംഗ് സെന്ററിലെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |