ഹരിപ്പാട്: മത്സ്യകർഷകൻ കൃഷിക്കായി പാട്ടത്തിനെടുത്ത സ്ഥലത്തു നിർമിച്ച ബണ്ട് സമൂഹ്യവിരുദ്ധർ പൊട്ടിച്ചു വിട്ടതായി പരാതി. തൃക്കുന്നപ്പുഴ, പാനൂർ ചിറയിൽപ്പടീറ്റതിൽ നജീം മുതുകുളം ചക്കിലിക്കടവിനു സമീപം മത്സ്യക്കൃഷിക്കായി കെട്ടിയ ബണ്ടാണ് കഴിഞ്ഞദിവസം രാത്രി പൊട്ടിച്ചു വിട്ടത്. സ്വയംസംരംഭം എന്ന നിലയിലാണ് കായംകുളം കായലിനടുത്തു മത്സ്യക്കൃഷിക്ക് അനുയോജ്യമായ രണ്ടേക്കർ സ്ഥലം നജീം പാട്ടത്തിനെടുത്തത്. അഞ്ചരലക്ഷം രൂപയോളം ഇതുവരെ ചെലവഴിച്ചു. ഞണ്ടിനെ വളർത്താനായിരുന്നു പദ്ധതി. ഇതിനായി ദുർബലമായ ബണ്ട് ഗ്രാവലും മണലും ഉപയോഗിച്ചു ബലപ്പെടുത്തുകയും ചെയ്തു. ചെളിമാറ്റിയതിനുശേഷം കുഞ്ഞുങ്ങളെ നിക്ഷേപിക്കാനിരിക്കെയാണ് സമൂഹ്യവിരുദ്ധർ ക്രൂരത കാട്ടിയത്. മുൻപും ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്നും ബണ്ടു പൊട്ടിച്ചതിനാൽ ഫിഷറീസ് വകുപ്പിൽ നിന്നുളള സഹായം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും നജീം പറഞ്ഞു. കനകക്കുന്ന് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |