SignIn
Kerala Kaumudi Online
Friday, 20 September 2024 12.30 AM IST

പാകിസ്ഥാനിൽ അക്രമാസക്തരായി ഇമ്രാൻ അനുകൂലികൾ; യുദ്ധക്കളമായ തലസ്ഥാന നഗരിയെ രക്ഷിക്കാൻ സൈന്യത്തെ വിന്യസിച്ച് പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
islamabad

ഇസ്‌ലാമബാദ്: പാകിസ്ഥാനിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ നയിക്കുന്ന ‘ആസാദി മാർച്ചി’ൽ സംഘർഷം. രാജ്യ തലസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടത്താമെന്ന് പാക് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയതിനു പിന്നാലെയാണു മാർച്ച് ഇസ്‌ലാമബാദിലേക്കെത്തിയത്. ഇതോടെ രാത്രിയിൽ വൻ ഗതാഗത തടസമുണ്ടായി.

ഇമ്രാൻ ഖാന്റെ അനുയായികൾ ഒരു മെട്രോ സ്റ്റേഷൻ കത്തിച്ചു. മറ്റ് നഗരങ്ങളിലും സമാനമായ രീതിയിൽ അക്രമങ്ങൾ നടത്തി. പ്രതിഷേധക്കാർ മരങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടതായി പാകിസ്ഥാൻ പൊലീസ് അറിയിച്ചു. പലയിടങ്ങളിലും പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ലാഹോറിലെ ലിബർട്ടി ചൗക്കിൽ ഇമ്രാൻ ഖാനെ പിന്തുണച്ചെത്തിയ ജനക്കൂട്ടത്തിന് നേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിർത്തുവെന്നാണ് പിടിഐ പ്രവർത്തകരുടെ ആരോപണം.

സുപ്രീം കോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളും സർക്കാർ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരിയിലെ ‘റെഡ് സോൺ’സംരക്ഷിക്കുന്നതിനും രാജ്യത്ത് ക്രമസമാധനം ഉറപ്പ് വരുത്തുന്നതിനുമായി ഇസ്‌ലാമബാദിൽ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർക്കാരുമായി ഒത്തുതീർപ്പിനില്ലെന്നും പാകിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുന്നതു വരെ ഇസ്‌ലാമബാദിൽ അനുയായികൾക്കൊപ്പം തുടരുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. സംഘർഷം വ്യാപിച്ചതോടെ നിരവധി പിടിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ മാർച്ചിലേക്ക് ഇമ്രാൻ അനുയായികൾ ആയുധങ്ങളുമായാണ് എത്തിയതെന്നു പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, PAKISTAN, IMRAN KHAN, ARMY, PTI, IMRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.