കൊച്ചി: ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. 600 - 700 പേർക്കാണ് പ്രതിദിനം കൊവിഡ് പോസിറ്റീവാകുന്നത്.
ചെറിയൊരു അശ്രദ്ധപോലും സ്വന്തം ജീവനു മാത്രമല്ല, ചുറ്റുമുള്ളവരുടെയും പ്രത്യേകിച്ച് പ്രായമായവരുടെയും ഗുരുതര രോഗങ്ങളുള്ളവരുടെയും ജീവൻ അപകടത്തിലാക്കുമെന്നതിനാൽ കൊവിഡ് മാനണ്ഡങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൊതു നിർദ്ദേശങ്ങൾ
വാക്സിനേഷൻ
രണ്ടാം ഡോസ് വാക്‌സിന് എടുക്കാനുള്ളവരും കരുതൽ ഡോസ് എടുക്കാത്തവരും ഉടൻ എടുക്കണം. രണ്ട് ഡോസ് വാക്‌സിനും കരുതൽ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. വാക്‌സിനെടുക്കാത്തവരിലും അനുബദ്ധ രോഗങ്ങളുള്ളവരിലുമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊവിഡ് വാക്‌സിൻ യഥാസമയം സ്വീകരിച്ച് സുരക്ഷിതരാകണം. അനുബന്ധ രോഗങ്ങളുള്ളവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ പരിശോധന നടത്തി ചികിത്സ തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |