SignIn
Kerala Kaumudi Online
Thursday, 19 September 2024 1.47 AM IST

കിറ്റ് കൊടുത്ത സർക്കാർ കമ്മീഷൻ കൊടുത്തില്ല!

Increase Font Size Decrease Font Size Print Page
kit

കോട്ടയം. കൊവിഡ്‌ കാലത്ത് നൽകി റേഷൻ കിറ്റ് അഭിമാന നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുമ്പോഴും കോടികളുടെ കമ്മീഷൻ കുടിശിക തീർത്ത് തരണമേയെന്ന അപേക്ഷയുമായി അധികൃതരുടെ മുന്നിൽ നിൽക്കുകയാണ് റേഷൻകട ഉടമകൾ. 12 മാസം കിറ്റ് വിതരണം ചെയ്തപ്പോൾ ആകെ ലഭിച്ചത് മൂന്ന് മാസത്തെ കമ്മീഷൻ മാത്രം!

2020 ഏപ്രിലിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. 2021 ജൂൺ വരെ തുടർച്ചയായും ആഗസ്റ്റിൽ ഓണത്തിനും കിറ്റ് വിതരണം ചെയ്തു. ഇനി ഒൻപത് മാസത്തെ കിറ്റിന്റെ പൈസയ്ക്ക് കാത്തിരിക്കുകയാണ് കട ഉടമകൾ. ആദ്യം കിറ്റ് ഒന്നിന് ഏഴ് രൂപ ആയിരുന്നു കമ്മീഷൻ. പിന്നീട് അഞ്ച് രൂപയായി കുറച്ചു. കൊവിഡ് പ്രതിസന്ധിക്കാലത്ത് റേഷൻ കടക്കാർക്ക് വലിയ മാനസിക സമ്മർദ്ദമാണ് കിറ്റ് ഉണ്ടാക്കിയത്. കിറ്റ് സൂക്ഷിക്കാൻ പലരും പ്രത്യേകം കടമുറികൾ വാടകയ്ക്ക് എടുക്കേണ്ടിവന്നു. വാടക തുകപോലും കൈയിൽ നിന്നാണ് നൽകിയത്.

കൊവിഡ് കാലത്ത് ജില്ലയിലെ കാർഡുടമകൾ 515620.

ജില്ലയിലെ 928 കടകൾക്കുള്ള കുടിശിക തുക 2.35 കോടി.

ഓരോ റേഷൻകട ഉടമയ്ക്കും കിട്ടേണ്ടത് 55000 രൂപവരെ.

ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

കെ.കെ. ശിശുപാലൻ പറയുന്നു.

'' കിറ്റ് വിതരണത്തിന്റെ തുടക്കത്തിൽ 3 മാസം കമ്മീഷൻ ലഭിച്ചു പിന്നെ നിലച്ചു. പരാതി പറയാതെ ഞങ്ങൾ കിറ്റ് കൊടുത്തു. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിട്ടും പണം തുരന്നില്ല. കോടതി അലക്ഷ്യത്തിന് കേസ് കൊടുത്തിരിക്കുകയാണ്''

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, KIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.