ആലപ്പുഴ: കൊവിഡാനന്തര രോഗങ്ങളെ സംബന്ധിച്ച ആലപ്പുഴ ജനറൽ ആശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ.കെ. വേണുഗോപാലിന്റെ ഗവേഷണ പ്രബന്ധത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കഴിഞ്ഞ രണ്ട് വർഷക്കാലമായി ജനറൽ ആശുപത്രിയിൽ നടന്ന കൊവിഡാനന്തര രോഗങ്ങളുടെ പഠനഫലങ്ങളെ ആസ്പദമാക്കി
' ചെസ്റ്റ് ' ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് അംഗീകാരം. കൊവിഡ് വന്നുപോയ വ്യക്തികളിൽ പുകവലി ഉൾപ്പെടെയുള്ള അനാരോഗ്യ ജീവിതശൈലി ശ്വാസംമുട്ടൽപോലെയുള്ള രോഗങ്ങൾക്ക് സാദ്ധ്യതയും ആക്കവും കൂട്ടും എന്നതാണ് പ്രധാന കണ്ടെത്തൽ. കൂടാതെ രോഗപ്രതിരോധത്തിലെ വ്യതിയാനം ആസ്ത് മ വരാൻ സാദ്ധ്യതയുള്ളവർക്ക് അതിന്റെ ആക്കം കൂടുന്നതായും കണ്ടെത്തി. പഠനത്തിൽ ഡോ. കെ. വേണുഗോപാലിനെ കൂടാതെ ഡോ.ശ്രീലത, ഡോ.രാധിൻ തുടങ്ങിയവരും പങ്കാളികളായിരുന്നു. ഡോ.വേണുഗോപാൽ 35 ലെറെ ഗവേഷണപ്രബന്ധങ്ങൾ ദേശീയതലത്തിലും 17 ഗവേഷണ പ്രബന്ധങ്ങൾ അന്തർദേശീയ തലത്തിലും അവതരിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |