കാസർകോട് : ജാതകം ചേരാത്തതിന്റെ പേരിൽ വിവാഹം മുടങ്ങിയതിന് എലിവിഷം കഴിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി മല്ലികയാണ് (22) മരിച്ചത്. ജൂലായ് ഒന്നിനാണ് യുവതിയെ ഗുരുതരനിലയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം.
കുമ്പള സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു യുവതി. വിവാഹം സംബന്ധിച്ച് ധാരണയിലെത്തിയ ഇരുവീട്ടുകാരും സമീപിച്ച ജ്യോത്സ്യൻ ജാതകങ്ങൾ ചേരില്ലെന്ന് പ്രവചിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി വിഷം കഴിച്ചതെന്ന് പറയുന്നു. സംഭവത്തെ തുടർന്ന് മേൽപ്പറമ്പ് പൊലീസിന്റെ റിപ്പോർട്ട് പരിഗണിച്ച കാസർകോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആശുപത്രിയിലെത്തി മരണമൊഴി രേഖപ്പെടുത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബദിയടുക്കയിലെ ബന്ധുവീട്ടിൽ സംസ്കരിച്ചു. മേൽപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |