റാഞ്ചി: ജീൻസ് ധരിക്കുന്നതിനെ എതിർത്ത ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരിയായ ഭാര്യ അറസ്റ്റിൽ.
ജാർഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം നടന്നത്. പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമാണ് പതിനെട്ട് വയസ്സുള്ള ഭർത്താവ് ആന്ദോളൻ ടുഡുവിന്റെ മരണത്തിൽ അറസ്റ്റിലായത്. ആന്ദോളന്റെ ബന്ധുക്കളുടെ പരാതിയിലാണ് പുഷ്പയെ കസ്റ്റഡിയിലെടുത്തത്. നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പുഷ്പ ജീൻസ് ധരിക്കുന്നതിനെ ടുഡു എതിർത്തിരുന്നു. എന്നാൽ ജൂലായ് 12ന് ഒരു മേളയിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ പുഷ്പ ജീൻസ് ധരിച്ചിരിക്കുന്നത് ടുഡുവിനെ പ്രകോപിച്ചു. ഇതിനെ തുടർന്നുണ്ടായ വഴക്കിനിടെ പുഷ്പ, ടുഡുവിനെ മാരകമായി മുറിവേൽപ്പിച്ചെന്നും പിറ്റേന്ന് അവശനിലയിലായ ടുഡുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ഇരുവരും വഴക്കിട്ടെന്നും ശേഷം പുറത്തുപോയി വന്ന ടുഡുവിന്റെ ശരീരത്തിലാകെ മുറിവുകളായിരുന്നുവെന്നും പുഷ്പ പറഞ്ഞു. ഈ മുറിവുകൾ മുളങ്കാട്ടിൽ ഉരഞ്ഞുണ്ടായതാണെന്നും തർക്കം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. ജീൻസിനെ ചൊല്ലി ഇവർ തമ്മിൽ മുമ്പും തർക്കമുണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |