തിരുവനന്തപുരം: ചെലവ് ചുരുക്കാൻ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെ സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടിശ്ശിക ശമ്പളം നൽകി. 100 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ ഡ്യൂട്ടി പരിഷ്‌കരണം ഉൾപ്പെടെയുള്ള വ്യവസ്ഥകളുണ്ട്.
ജൂലായിലെ 25 ശതമാനവും ആഗസ്റ്റിലെ മുഴുവൻ ശമ്പളവുമാണ് ഇന്നലെ ബാങ്കിംഗ് ഇടപാടുകൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ നൽകിയത്.
തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് സർക്കാർ ഡ്യൂട്ടി പരിഷ്‌കരണവുമായി മുന്നോട്ടുപോകുന്നത്. ചെലവ് ചുരുക്കാതെ സ്ഥാപനം നിലനിറുത്താനാകില്ലെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. തൊഴിലാളി സംഘടനകളുടെ സമ്മർദ്ധത്തിന് വഴങ്ങി ഡ്യൂട്ടി ക്രമത്തിൽ കാലങ്ങളായി നൽകിയിരുന്ന അനർഹമായ ആനുകൂല്യങ്ങളാണ് നഷ്ടത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |