പാലക്കാട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിൽ വച്ച് മന്ത്രി എം.ബി രാജേഷിന് സ്വീകരണം നൽകി. സ്വീകരണ യോഗം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്, പി. മമ്മിക്കുട്ടി എം.എൽ.എ, ജില്ലാ സെക്രട്ടറിയേറ്റംഗം എൻ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുബാഷ് ചന്ദ്രബോസ്, ടി.കെ നൗഷാദ്, നിധിൻ കണിച്ചേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ശിവപ്രകാശ്, പാലക്കാട് ഏരിയാ സെക്രട്ടറി കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
എം.ബി രാജേഷിന് തൃത്താല സി.പി.എം ഏരിയാ കമ്മിറ്റി കൂറ്റനാട് സ്വീകരണം നൽകി. കൂറ്റനാട് ബസ് സ്റ്റാൻഡിൽ നിന്ന് ഘോഷയാത്രയോടെയാണ് പ്രവർത്തകർ എം.ബി രാജേഷിനെ സ്വീകരിച്ചത്. പതിനഞ്ച് മാസക്കാലത്തെ പ്രവർത്തനം പരിശോധിക്കുമ്പോൾ റഫറി മോശമായിട്ടില്ലെന്നാണ് ഇരു ടീമുകളും കണക്കാക്കുന്നതെന്ന് എം.ബി രാജേഷ് പറഞ്ഞു. സമാനമായി കക്ഷിരാഷ്ട്രീയഭേദമന്യേ മന്ത്രി എന്നചുമതലയും നിർവഹിക്കും. ഒരുതരത്തിലുള്ള അഴിമതികൾക്കും വഴങ്ങില്ല. മന്ത്രി ആയതുകൊണ്ട് തൃത്താലയുടെ വികസനങ്ങൾക്ക് ഒരു കോട്ടവും തട്ടില്ല. അടിത്തറ പാകിയ പദ്ധതികൾ സമഗ്രമായി തന്നെ അതിവേഗത്തിൽ പൂർത്തിയാക്കും. സർക്കാരിന്റെ നയങ്ങൾക്കാണ് മുൻഗണന നൽകുക. സ്പീക്കർ എന്ന പദവിയിൽ ഇരിക്കുന്നത് കൊണ്ട് 15 മാസക്കാലം നിഷ്പക്ഷ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തിയിരുന്നത്. എന്നാൽ ഇനി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയായി രംഗത്തുണ്ടാകും. രാഷ്ട്രീയമായി പാർട്ടി നൽകുന്ന ചുമതല അതനുസരിച്ച് തന്നെ നിർവഹിക്കുമെന്നും എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. പി. മമ്മിക്കുട്ടി എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനൻ, ടി.പി മുഹമ്മദ്, ടി. ഹംസ, പി.പി ഹംസ, തമ്പി കൊള്ളന്നൂർ, വി.പി റജീന സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |