തിരുവനന്തപുരം: ട്രാൻസ്പോർട്ട് ജീവനക്കാരെ സംബന്ധിച്ചിടത്തോളം കടന്നു പോകുന്നത് ബോണസില്ലാ ഓണക്കാലം. കൊവിഡ് കാലത്തു പോലും ബോണസും ഉത്സവബത്തയുമെല്ലാം ലഭിച്ചപ്പോൾ ഇത്തവണ ഒന്നുമില്ല. രണ്ടു മാസത്തെ ശമ്പള കുടിശ്ശിക ഒരുമിച്ച് കിട്ടിയതു മാത്രമാണ് ആശ്വാസം.
ബോണസിന് അർഹതയുള്ളവർക്ക് 7,000 രൂപയും മറ്റുള്ളവർക്ക് 2,750 രൂപ ഉത്സവബത്തയും 15,000 രൂപ അഡ്വാൻസുമാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇത്തവണ കെ.എസ്.ആർ.ടി.സിയുടെ ഖജനാവ് കാലിയായതും സർക്കാർ ധനസഹായം വൈകിയതും തിരിച്ചടിയായി. ചരിത്രത്തിലാദ്യമായിട്ടാണ് കെ.എസ്.ആർ.ടി.സിയിൽ രണ്ടു മാസത്തെ ശമ്പളം കുടിശ്ശിക വരുന്നത്. ഒടുവിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ 5ന് നടന്ന ചർച്ചയെ തുടന്നാണ് ഓണത്തലേന്ന് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മുഴുവൻ ശമ്പളവും എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |