തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നതിന് തുടർന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ പ്രതിഷേധം. ഭാരത് ജോഡോ യാത്രയ്ക്കിടെ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിനാണ് രാഹുൽ ഗാന്ധി എത്താതിരുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യത്തിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു, കെ.പി.സി.സി അദ്ധ്യക്ഷൻ കെ, സുധാകരൻ, ശശി തരൂർ എം.പി തുടങ്ങിയവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കെ.ഇ മാമന്റെയും പദ്‌മശ്രീ ഗോപിനാഥൻ നായരുടേയും സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനമാണ് നിശ്ചയിച്ചിരുന്നത്.
രാഹുൽഗാന്ധിക്ക് സ്വാഗതം എന്നെഴുതിയുള്ള കമാനവും ഇവിടെ സ്ഥാപിച്ചിരുന്നു.ഇത്തരം നടപടികൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്ന് ശശി തരൂർ കെ.പി.സി.സി അദ്ധ്യക്ഷനടക്കമുള്ളവരോട് പറയുന്ന ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു, വരില്ലെന്ന തീരുമാനം രാഹുലിന്റേതാണോ കെ.സിയുടേതാണോയെന്നും തരൂർ ചോദിക്കുന്നുണ്ട്. ഇതിനിടയിൽ സംഘാടകരോട് കെ സുധാകരൻ ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കെ. മുരളീധരൻ എം.പി, എം.എം ഹസൻ, വി.എസ് ശിവകുമാർ, പാലോട് രവി തുടങ്ങിയ നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു. ഗോപിനാഥൻ നായരുടെ പത്നിയും കെ.ഇ മാമന്റ അനന്തിരവനും രാഹുലിനായി കാത്തുനിന്നു.
അതേസമയം, മറ്റ് പരിപാടികൾ വൈകിയതിനാലാണ് ഈ പരിപാടി രാഹുൽ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |