തൃശൂർ: ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ബോധവത്കരണ പരിപാടിയിൽ ജില്ലയിൽ അഞ്ചു ലക്ഷം വിദ്യാർത്ഥികൾ അണിചേരും. പദ്ധതിയിലൂടെ 5,08,195 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവത്കകരണം നൽകാനാകും.
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, എക്‌സൈസ്, പൊലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നിങ്ങനെ വിവിധ വകുപ്പുകൾ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ലഹരിക്കെതിരെ ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്ന് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ലഹരിക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ ബോധവത്കരണ സർക്കാർ വിദ്യാലയത്തിൽ നിന്നായി 91,374 വിദ്യാർത്ഥികൾക്കും എയ്ഡഡ് തലത്തിൽ 2,56,550 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് മേഖലയിൽ 1,60,271 വിദ്യാർത്ഥികൾക്കുമാണ് ബോധവത്കരണം ലഭിക്കുക. 22,043 അദ്ധ്യാപകരാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
ബോധവത്കരണ പരിപാടി
പൊതുവിദ്യാഭ്യാസ സംരക്ഷണ വകുപ്പ് വിദ്യാലയങ്ങളിൽ സ്‌കിറ്റ്, നാടകങ്ങൾ, ക്വിസ് , ലേഖനം, ക്ലാസുകൾ, സംവാദങ്ങൾ, ചർച്ചകൾ, പ്രതിജ്ഞ, സൈക്കിൾ റാലി, കൂട്ടയോട്ടം, മനുഷ്യച്ചങ്ങല , ലഹരി ഉപയോഗത്തിൽ നിന്നും വിമുക്തരായവരുടെ കൂടിച്ചേരൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വിവിധ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. എൻ.ജെ. ബിനോയ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ എന്നിവർ പറഞ്ഞു. കൂടാതെ പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും, കോർണർ യോഗങ്ങൾ നടത്തി പൊതുജനങ്ങൾക്കും കൂടുതൽ ബോധവത്കരണ ക്ലാസുകൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |