കോന്നി: ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന തണ്ണിത്തോട് മൂഴി കരിമാൻതോട് റോഡ് കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധിച്ചു.
6.76 കോടി രൂപ ചെലവിലാണ് നിർമ്മാണം. തണ്ണിത്തോട് മൂഴിയിൽ നിന്ന് തേക്കുതോടു വരെയുള്ള നാല് കിലോമീറ്റർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചെലവിലും തുടർന്നുള്ള രണ്ടര കിലോമീറ്റർ 2.5 കോടി രൂപ ചെലവിലുമാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്നത്. ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ആദ്യ ലെയർ ടാറിങ് തണ്ണിത്തോട് മൂഴി വരെ പൂർത്തീകരിച്ചതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടാം ലെയർ ടാറിങ്ങും പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കുട്ടപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗം കെ.ജെ .ജയിംസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ബിനു, അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |