കൊച്ചി: ഒഴുക്കിൽപ്പെട്ടും പുഴയിൽ ചാടിയുമുള്ള മരണസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാന പാലങ്ങൾക്ക് ഉയരമുള്ള ആൾമറ നിർമ്മിക്കാൻ ജില്ലാ ദുരന്തനിവാരണ സമിതിയുടെ തീരുമാനം.
ഈവർഷം ജനുവരി ഒന്ന് മുതൽ ഇതുവരെ 111 പേരാണ് ജില്ലയിൽ മുങ്ങിമരിച്ചത്. ഇതിൽ 100 കേസുകളും അബദ്ധത്തിൽ വെള്ളത്തിൽ വീണുണ്ടായ ദുരന്തമായിരുന്നു. ബാക്കിയുള്ളവ പാലത്തിൽ നിന്ന് മന:പൂർവം പുഴയിലേക്ക് ചാടി ജീവനൊടുക്കിയവരും മക്കളുമായി ചാടിയവരുമെന്നാണ് സ്ഥിരീകരണം. കഴിഞ്ഞ ജൂൺ 4ന് ആലുവ ശിവക്ഷേത്രത്തിന് സമീപത്തെ പാലത്തിൽ നിന്ന് 16 ഉം 13 ഉം വയസുള്ള രണ്ട് മക്കളെ പുഴയിലേക്ക് തള്ളിയിട്ടശേഷം പിതാവ് പെരിയാറിൽ ചാടി ജീവനൊടുക്കിയതും കഴിഞ്ഞമാസം 29ന് ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് 5 വയസുള്ള മകളുമായി യുവാവ് പെരിയാർ നദിയിൽ ചാടി ആത്മഹത്യചെയ്തതുമാണ് പാലങ്ങൾക്ക് ആൾമറ വേണമെന്ന ആവശ്യം ശക്തമാകാൻ കാരണം.
രണ്ട് സംഭവങ്ങളും പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു. യിൽ അക്വാഡക്ട് പാലത്തിൽ നിന്ന് കഴിഞ്ഞയാഴ്ച പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെയും പുഴയിൽ മത്സ്യബന്ധനം നടത്തിയിരുന്നവരാണ് രക്ഷിച്ചത്.
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിറങ്ങുന്നവർ അനുയോജ്യമായ സ്ഥലംതേടി എത്രദൂരവും യാത്രചെയ്യുമെന്നതുകൊണ്ട് പുഴയ്ക്ക് ആഴവും ശക്തമായ നീരൊഴുക്കുമുള്ള സ്ഥലങ്ങളിലെ മുഴുവൻ പാലങ്ങൾക്കും ആൾമറ നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനപ്രകാരം 128 പാലങ്ങൾ അപകട മേഖലകളാണ്. അതോടൊപ്പം വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടാൻ ഇടയുള്ള 96 ഹോട്ട് സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. ബീച്ച്, കായൽ, മലയോരമേഖലയിലെ വെള്ളച്ചാട്ടങ്ങൾ, പൊതുകുളങ്ങൾ, ക്ഷേത്രക്കുളങ്ങൾ, പുഴകൾ തുടങ്ങിയവയാണ് അപകടസാദ്ധ്യതയുള്ള ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയത്.
96
അപകടസാദ്ധ്യതയുള്ള
ഹോട്ട് സ്പോട്ടുകൾ 96
ബീച്ച്
കായൽ
മലയോരമേഖലയിലെ വെള്ളച്ചാട്ടങ്ങൾ
പൊതുകുളങ്ങൾ
ക്ഷേത്രക്കുളങ്ങൾ
പുഴകൾ
.............
128
128 പാലങ്ങൾ
അപകട മേഖലകൾ
............................................
മുങ്ങിമരണം ജില്ലയിൽ
ജനുവരി ഒന്ന് മുതൽ ഇതുവരെ
ആകെ എണ്ണം ............. 111 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |