കോന്നി: മണ്ണീറ തലമാനത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കെണിവച്ച് കാട്ടുപന്നിയെ പിടികൂടി കൊന്ന കേസിൽ ആറ് പേരെ വനപാലകർ അറസ്റ്റുചെയ്തു .മണ്ണീറ തലമാനം സ്വദേശികളായ സുബിൻ ഭവനത്തിൽ സുരേഷ് പി ആർ, ചക്കാലയിൽ പ്രേംകുമാർ, താന്നിവിളയിൽ ബിജു റ്റി.ആർ, സുഭദ്രാലയത്തിൽ സാധുജൻ എം.ആർ, ഈട്ടിമൂട്ടിൽ മോഹനൻ എം എസ്, പുത്തൻ വീട്ടിൽ ഷിബുക്കുട്ടൻ വി.എൻ എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. മണ്ണീറ തലമാനത്തുള്ള സ്വകാര്യ ഭൂമിയിൽ കെണിവച്ചാണ് ഇവർ കാട്ടുപന്നിയെ പിടിച്ചത്. പ്രതികളുമായി വനപാലകർ ഇവരുടെ വീടുകളിൽ നടത്തിയ തെളിവെടുപ്പിൽ പന്നിയുടെ തോൽ, കശാപ്പ് ചെയ്യാൻ ഉപയോഗിച്ച കത്തികൾ, പാത്രങ്ങൾ തുങ്ങിയവ കണ്ടെടുത്തു. ഫോറെസ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ രഘുലാൽ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ് സി പ്രമോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. പി. സുരേഷ് കുമാർ, സുമിത്ത് ബാബു, ശരത്ത്.എസ്, ധനശ്രീ.കെ.ജി, രമ്യ രാജു.എസ്, സൗമ്യ ഡി.എസ്,ഫോറസ്റ്റ് വാച്ചർ ബിനോയ്.ജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |