പത്തനംതിട്ട : അന്ധവിശ്വാസത്തെ വിശ്വാസികളും അവിശ്വാസികളും ചേർന്ന് ചെറുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കെ.എസ്.കെ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നടത്തിയ മാനവിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസികൾ വർഗീയവാദികളല്ല. വിശ്വാസത്തെയും മതത്തെയും അടിസ്ഥാനമാക്കി ഭരണത്തിൽ ചേക്കേറാൻ വഴി കണ്ടെത്തുന്നവരാണ് വർഗീയവാദികൾ. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും സമൂഹത്തിന് ആപത്താണ്. വർഗീയതയിലൂടെ ഭരണാധികാരം നേടിയവരാണ് ആർ.എസ്.എസും ബി.ജെ.പിയും.
വിശ്വാസം പരമ്പരാഗതമായി ലഭിക്കുന്നതാണ്. കോടിക്കണക്കിന് വിശ്വാസികളുള്ള നാടാണ് ഇന്ത്യ. ശാസ്ത്രം വളർന്നാൽ മാത്രമേ അന്ധവിശ്വാസവും അനാചാരവും ഇല്ലാതാക്കൻ കഴിയൂവെന്ന് ഗോവിന്ദൻ പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.പത്മകുമാർ, പി.ജെ. അജയകുമാർ, പി.ബി.ഹർഷകുമാർ, അഡ്വ.ഓമല്ലൂർ ശങ്കരൻ,
പി.ആർ.പ്രസാദ്, ടി.ഡി.ബൈജു, ആർ.സനൽകുമാർ, എസ്.നിർമലാദേവി, ആർ.ഉണ്ണികൃഷ്ണ പിള്ള, കെ.യു.ജനീഷ് കുമാർ, തങ്കമണി നാണപ്പൻ, രാധാ രാമചന്ദ്രൻ, ഷീലാവിജയൻ, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണൻ, ട്രഷറർ എം.എസ്.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
കേരള ഫോക് ലോർ അക്കാദമി അംഗവും ബഹുഭാഷാ നാട്ടു സംഗീതജ്ഞനുമായ സുരേഷ് സോമയും സംഘവും അവതരിപ്പിച്ച ബഹുഭാഷാ നാട്ടുസംഗീതം വേറിട്ട അനുഭവമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |