വെള്ളനാട്: വെള്ളനാട് കരുണാസായി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ ആൾ ചെടിച്ചെട്ടി കൊണ്ടുള്ള അടിയേറ്റ് മരിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ.കൊല്ലം പരവൂർ പൂതക്കുളം പുത്തൻ വീട്ടിൽ എസ്.ബിജോയിയെയാണ് (25) ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് ചിറയിൻകീഴിൽ നിന്നാണ് ഷാഡോ പൊലീസ് ഇയാളെ പിടികൂടിയത്.
കഴക്കൂട്ടം ഉള്ളൂർക്കോണം ഉടക്കുംകര പുത്തൻവീട്ടിൽ എം.വിജയനെയാണ് (50) ചൊവ്വാഴ്ച രാത്രി 7ഓടെ ബിജോയി ചെടിച്ചെട്ടി കൊണ്ട് തലയിൽ അടിച്ചത്. ശേഷം കമ്പിയെടുത്ത് വിജയനെ അടിച്ചശേഷം ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഉടൻ തന്നെ വിജയനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 7.30 ഓടെ മരിച്ചു. ആക്രമണത്തിന് ശേഷം ബിജോയി കെട്ടിടത്തിന്റെ മുകളിൽ കയറി സമീപത്തെ മരത്തിലൂടെ മതിലിന് പുറത്തിറങ്ങി അവിടെയുണ്ടായിരുന്ന സ്കൂട്ടറെടുത്ത് രക്ഷപ്പെട്ടു.
ഇക്കഴിഞ്ഞ 4നാണ് വിജയനും, 11ന് ബിജോയിയും ചികിത്സയ്ക്കായി ഇവിടെ എത്തിയത്. വിജയന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |