ന്യൂഡൽഹി: പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകൾ നൽകിയ കേസിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേരളത്തിന് ഒരാഴ്ചകൂടി അനുവദിച്ചു.
കാർഷിക ഭൂമി ഒഴികെയുള്ള പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം രണ്ടാഴ്ച മുമ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നിലപാട് സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദേശം നൽകിയെങ്കിലും പാലിച്ചില്ല. തുടർന്നാണ് ചീഫ് സെക്രട്ടറിയെ വരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്.
കോടതി നിർദേശം ഇന്നലെയാണ് ലഭിച്ചതെന്ന് സംസ്ഥാന സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി ബോധിപ്പിച്ചു. സർക്കാരും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |