കിഴക്കമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്റവിച്ച കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും അമ്പതിനായിരംരൂപ പിഴയും വിധിച്ചു. ഐരാപുരം മണ്ണുമോളത്ത് സുബിനെയാണ് (28) പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു സംഭവം.
വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്റവിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തു. സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവിൽപോയ പ്രതിയെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. എസ്.എച്ച്.ഒമാരായ പി.എം. ഷമീർ, സന്തോഷ്‌കുമാർ, ടി.എസ്. ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.ആർ. ജയൻ, ഷംസാബീവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ. സിന്ധു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |