ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ പുതിയ ഗവർണറായി മലയാളിയും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സി.വി. ആനന്ദ ബോസ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. കൊൽക്കത്ത രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി മമത ബാനർജി, സ്പീക്കർ ബിമൻ ബാനർജി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ചടങ്ങ് ബഹിഷ്‌കരിച്ചു. ബി.ജെ.പി ടിക്കറ്റിൽ ജയിച്ചശേഷം തൃണമൂലിലേക്ക് പോയതിന് അയോഗ്യതാ നടപടികൾ നേരിടുന്ന കൃഷ്‌ണ കല്യാണി, ബിസ്‌വജിത് ദാസ് എന്നീ എം.എൽ.എമാർക്കൊപ്പം ഇരിപ്പിടം അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.തൃണമൂലിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയ നേതാവാണ് സുവേന്ദു അധികാരി. എന്നാൽ അത് തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു. മമതയെ തോല്പിച്ചാണ് സഭയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |