ചാരുംമൂട്. സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം. ചാരുംമൂട് റൂട്ടിലോടുന്ന നന്ദനം പ്രൈവറ്റ് ബസിലെ ജീവനക്കാരനായ താമരശ്ശേരി വില്ലേജിൽ കാട്ടുശ്ശേരി മുറിയിൽ രഞ്ജിത്തിനയാണ് , രാജാധിരാജ പ്രൈവറ്റ് ബസിലെ ജീവനക്കാരനായ ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ മുറിയിൽ കലതിവിള വീട്ടിൽ ജബ്ബാർ മകൻ സവാദ് കൂട്ടുകാരനായ
തൊടിയൂർ വില്ലേജിൽ വേങ്ങര മുറിയിൽ അഞ്ജു ഭവനത്തി അരുൺ കുമാറും ചേർന്ന്
ആക്രമിച്ചത്. ഒക്ടോബറിൽ ചാരുംമൂട് ജംഗ്ഷന് വടക്കുവശത്തുള്ള വെയിറ്റിംഗ് ഷെഡിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ രഞ്ജിത്തിന് തലയ്ക്കും കൈക്കും ഗുരുതരമായ പരിക്കുകൾ പറ്റി. നൂറനാട് സ്റ്റേഷനിൽ രഞ്ജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയത്. ഒളിവിൽ പോയ ഒന്നാം പ്രതി സവാദിനെ അടുത്ത ദിവസം ശൂരനാട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ഒളിവിൽ പോയ രണ്ടാംപ്രതി അരുൺകുമാറിനെ മൂന്നു മാസത്തിനുശേഷം അങ്കമാലിയിൽ ഉള്ള ഒരു ലോഡ്ജിൽ നിന്നും അരുൺകുമാറിനെ കഴിഞ്ഞദിവസം സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത് .പ്രതികൾക്ക് ശൂരനാട്, കരുനാഗപ്പള്ളി, കായംകുളം,നൂറനാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ
അടിപിടി, കഞ്ചാവ് കേസ് തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതി സവാദ് ശൂരനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പി.എസ്.ഐ നിതീഷ് ജൂനിയർ,എസ് .ഐ ദീപു പിള്ള,എസ് .ഐ രാജീവ്,സി.പി.ഓമാരായ രഞ്ജിത്ത്,കലേഷ് വിഷ്ണു, ശ്രീകല എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |