കീവ് : ടൈം മാഗസിന്റെ ഈ വർഷത്തെ ' പേഴ്സൺ ഒഫ് ദ ഇയർ " ആയി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയേയും 'യുക്രെയിന്റെ ആത്മാവി"നെയും തിരഞ്ഞെടുത്തു. ഫെബ്രുവരി 24 മുതൽ അരങ്ങേറുന്ന റഷ്യൻ അധിനിവേശത്തോടുള്ള ചെറുത്തുനില്പിനാണ് അംഗീകാരം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എണ്ണമറ്റ വ്യക്തികളെ ഉൾക്കൊള്ളുന്നതാണ് യുക്രെയിന്റെ ആത്മാവ്.
ഇവർ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് പോരാടി. പാചകക്കാർ മുതൽ ശസ്ത്രക്രിയാ വിദഗ്ദ്ധർ അടക്കം അധിനിവേശത്തിനെതിരെ പോരാടുന്ന ദൈംനദിന ജോലിക്കാരും ഇതിൽപ്പെടുന്നു. റഷ്യക്കെതിരായ പോരാട്ടത്തിന് തലസ്ഥാനമായ കീവിൽ നിന്ന് കൊണ്ട് തന്നെ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചതിനാണ് സെലെൻസ്കിയെ തേടി അംഗീകാരമെത്തിയത്.
യുക്രെയിനിൽ സൈന്യം ചെറുത്ത് നിൽപ് തുടരുന്ന മുൻനിര പ്രദേശങ്ങളിലെത്തി സെലെൻസ്കി അവർക്ക് കരുത്ത് പകരുന്നു. രാജ്യത്തെ സംഭവവികാസങ്ങൾ മുടങ്ങാതെ വീഡിയോ സന്ദേശമായി യുക്രെയിൻ ജനതയിലേക്ക് മാത്രമല്ല ലോകത്തിന്റെ എല്ലാ കോണിലേക്കും സെലെൻസ്കി എത്തിക്കുന്നു. അന്താരാഷ്ട്ര വേദികളിലും വെർച്വൽ മാർഗം അഭിസംബോധന നടത്തുന്ന അദ്ദേഹം യുക്രെയിൻ ജനതയ്ക്കായി ലോകനേതാക്കളിൽ നിന്നും പിന്തുണ ഉറപ്പാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |